• രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.
• പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്രം. ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ കേരളത്തിന് പ്രളയ സഹായമായി 145.60 കോടി. ഇതോടൊപ്പം മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും
അനുവദിച്ചിട്ടുണ്ട്.
• മുഖ്യമന്ത്രി നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതില്‍ ഖേദം
പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. വിവാദമായ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി
പറഞ്ഞതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും വിശദീകരണം.
• പൊതുസുരക്ഷയാണ് മുഖ്യമെന്നും റോഡുകള്‍, ജലാശയങ്ങള്‍, റെയില്‍വേ ട്രാക്ക്
അടക്കമുള്ളവ കയ്യേറിയ ഏത് മതപരമായ നിര്‍മിതിയാണെങ്കിലും പൊളിച്ചു നീക്കിയേ
മതിയാകുവെന്ന് സുപ്രീം കോടതി.
• പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. വനിതാ
ഡോക്ടര്‍ കൊല്ലപ്പെട്ടതിന് ശഷം സുരക്ഷ ഉറപ്പാക്കുന്നതില്‍ മമതാ സര്‍ക്കാര്‍
മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
• ജമ്മു കശ്മീരിൽ അവസാന ഘട്ട നിയമസഭാ തെരഞ്ഞെടുപ്പും അവസാനിച്ചു. 40 നിയോജക മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.
• മഹാത്മാഗാന്ധി
തൊഴിലുറപ്പു പദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് അധികമായി നൂറ്
തൊഴിൽദിനംകൂടി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ ട്രൈബൽ പ്ലസ് പദ്ധതിയിൽ
5046 കുടുംബങ്ങൾ 200 തൊഴിൽദിനം പൂർത്തിയാക്കി.
• ബഹിരാകാശ
ദൗത്യങ്ങള്‍ക്കിടെയുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോഗത്തിന് ഫലപ്രദമായ
ആശയങ്ങള്‍ തേടി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മികച്ച ആശയങ്ങള്‍ക്ക്
3 മില്യൺ ഡോളറാണ് (25.18 കോടി) സമ്മാനം.
• ലഡു വിവാദത്തിൽ ആന്ധ്ര
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശം
ഉന്നയിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷക സംഘത്തിന്റെ അന്വേഷണം സർക്കാർ
മരവിപ്പിച്ചു.
• ഡോക്ടര്‍മാരുടെ
രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യമന്ത്രി
വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ്
നടത്താന്‍ പാടുള്ളൂ.
• അച്ചടി നിർത്തി പൂർണമായി ഡിജിറ്റലായി മോട്ടോർ വാഹന വകുപ്പ്. ഇനി ഡ്രൈവിംഗ്
ടെസ്റ്റ് പാസാകുന്ന അന്നു തന്നെ ലൈസൻസ് ലഭിക്കും. അപേക്ഷകര്‍ക്കു
വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.