• രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും.
• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ
അലർട്ടും പ്രഖ്യാപിച്ചു.
• വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000
രൂപ നല്‍കും.
• ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി
ഗംഗാവാലി പുഴയില്‍ ഇറങ്ങിയിട്ടുണ്ട്.
• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി
ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം.
നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ്
ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്.• ഉരുൾപൊട്ടൽ ദുരന്തത്തിൽ
ഇതുവരെ 270 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഡിഎൻഎ
പരിശോധനക്ക് വിധേയമാക്കിയതിൽനിന്നാണ് ഈ കണക്ക്.
• മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക് ബുധൻ വൈകിട്ട് 6.15 വരെ 160.79 കോടി രൂപ (160,
79,17,342) ലഭിച്ചു. ബുധനാഴ്ച കേരള നേഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ
അഞ്ചുകോടി രൂപ നൽകി.
• സാമൂഹിക ശ്രേണികളെ
അടിസ്ഥാനമാക്കി ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയേണ്ടതുണ്ടെന്ന്
രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന
ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഒളിമ്പിക്‌സ് ജേതാക്കളെ രാഷ്‌ട്രപതി
അഭിനന്ദിച്ചു.
• വിനേഷ് ഫോഗട്ടിന്റെയും
രാജ്യത്തിന്റെയും പ്രതീക്ഷ അവസാനിച്ചു. പാരിസ് ഒളിമ്പിക്‌സിൽ വനിതാ
ഗുസ്‌തിയിലെ സ്വർണപ്പോരിനുമുമ്പ് അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര കായിക
തർക്കപരിഹാര കോടതി ശരിവച്ചു.
• കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്
തയ്യാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആന്റ് ഇൻഫർമേഷൻ
റെപ്പോസിറ്ററി) സോഫ്റ്റ്‌വേര്‍ ചിങ്ങം ഒന്നിന് പ്രവർത്തനം ആരംഭിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.