• രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പരിഗണിക്കുക പോസ്റ്റൽ
വോട്ടുകൾ ആയിരിക്കും. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍
എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകൾ 9 മണിയോടെ അറിയാൻ കഴിയും.
• സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ
മുന്നറിയിപ്പുമുണ്ട്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് അതിശക്തമായ മഴ
മുന്നറിയിപ്പുള്ളത്.
• രാജ്യത്ത് പാല്‍വില വര്‍ധിപ്പിച്ച് പാലുല്പാദന കമ്പനികളായ അമൂലും മദര്‍ഡയറിയും. ലിറ്ററിന് 2 രൂപയാണ് വര്‍ധിപ്പിച്ചത്.
• വർണ്ണാഭമായ ചടങ്ങുകളോടെയാണ് സ്കൂൾ പ്രവേശനോത്സവ പരിപാടികൾ നടന്നു. മധുരം
നൽകിയും, തൊപ്പികൾ അണിയിച്ചും വിദ്യാർത്ഥികളെ അധ്യാപകർ സ്കൂളികളിലേക്ക്
സ്വീകരിച്ചു.
• ആധാര്‍ അധിഷ്ഠിത വേതന വിതരണം (എബിപിഎസ്) നിലവില്‍ വന്നതോടെ രാജ്യത്തെ 25
കോടി തൊഴിലുറപ്പ് തൊഴിലാളികളില്‍ 30 ശതമാനവും പദ്ധതിക്ക് പുറത്തായതായി റിപ്പോർട്ട്.
• ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി.
സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ
നൽകാത്തതിനാലാണ് ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ
ബജ്‌റംഗ് പൂനിയയെ സസ്‌പെൻഡ് ചെയ്തത്.
• കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒഡിഷയില്‍ സൂര്യാഘാതമേറ്റ് മരിച്ചത് 20
പേര്‍. സംസ്ഥാനത്ത് കഠിനമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. പല
ജില്ലകളിലായി സൂര്യാഘാതം മൂലമെന്ന് സംശയിക്കുന്ന 99 മരണങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
• പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നൽകിയ കേസിൽ ബ്രഹ്‍മോസ് എയ്റോസ്പേസ് മുൻ എൻജിനിയര്‍ക്ക് ജീവപര്യന്തം തടവ്. നാഗ്പുരിലെ ബ്രഹ്മോസിന്റെ മിസൈൽ സെന്ററിൽ ടെക്നിക്കൽ റിസര്‍ച്ച് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന നിഷാന്ത് അഗര്‍വാളിനെയാണ് 14 വര്‍ഷം തടവിന് ശിക്ഷിച്ചത്.
• ദക്ഷിണാഫ്രിക്കൻ തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക ഫലം പുറത്തുവിട്ടപ്പോൾ ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർടിക്കും കേവലഭൂരിപക്ഷമില്ല. 30 വർഷമായി രാജ്യത്തെ നയിക്കുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ലഭിച്ചത് 159 സീറ്റ് മാത്രം.
• ടി20 ലോക കപ്പില്‍ ഡി ഗ്രൂപ്പില്‍ ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര
സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള
മത്സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക.