ബോംബുഭീഷണിയെ കുറിച്ചുള്ള വിവരം ഐജിഐ വിമാനത്താവളത്തിൽ നിന്നും ലഭിച്ചു. 'ബോംബ് ബ്ലാസ്റ്റ് അറ്റ് 30 മിനിറ്റ്' എന്ന് എഴുതിയ കടലാസ് ശുചിമുറിയിൽനിന്ന് പൈലറ്റാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനക്കായി വിമാനം പ്രത്യേക ഭാഗത്തേക്ക് കൊണ്ടുപോയി. എന്നാൽ, പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്', അധികൃതർ പറഞ്ഞു.
ഈ മാസം 15-ന് എയർ ഇന്ത്യ വിമാനത്തിലും സമാന സംഭവം നടന്നിരുന്നു. 'ബോംബ്' എന്നായിരുന്നു അന്ന് വിമാനത്തിനുള്ളിൽ ടിഷ്യൂ പേപ്പറിൽ എഴുതി വെച്ചിരുന്നത്. എന്നാൽ സന്ദേശം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഡൽഹിയിലെ നിരവധി സ്കൂളുകളിലും ആശുപത്രികളിലും അടുത്തിടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.