തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി... #TrissurPooram


 തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായി, പൂരം വെടിക്കെട്ട്. പ്രതിഷേധത്തെ തുടർന്ന് അഞ്ച് മണിക്കൂർ വൈകിയാണ് പടക്കം പൊട്ടിക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ കാത്തിരുന്നു. പൂർണഗിരിയിൽ ആദ്യം പാറമേക്കാവിൻ്റെ കരിമരുന്ന് പ്രയോഗം നടന്നു. അതിനുശേഷം തിരുവമ്പാടി ദേവസ്വത്തിനും വെടിക്കെട്ട് ഉണ്ടായിരിക്കും.

ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയെത്തുടർന്നാണ് മണിക്കൂറുകൾ വൈകി വെടിക്കെട്ട് നടത്താൻ ദേവസ്വം തീരുമാനിച്ചത്. പാറമേക്കാവ് വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയിൽ കരിമരുന്ന് പ്രയോഗവും നടക്കും.
മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 15 മിനിറ്റ് ഇടവിട്ട് തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജൻ അറിയിച്ചു. തീരുമാനത്തിന് ശേഷം പന്തലിലെ വിളക്കുകൾ അണച്ചു.
വെടിക്കെട്ട് വൈകിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ സ്വരാജ് റൗണ്ടിൽ കാത്തുനിന്നിരുന്നു. പോലീസ് നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിൻ്റെ നിലപാട്. വെടിക്കെട്ടിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം പൂരം തടഞ്ഞ് പ്രതിഷേധിച്ചു.
പൂരക്കമ്മിറ്റി അംഗങ്ങളെ വെടിക്കെട്ട് സ്ഥലത്തുനിന്ന് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു. 175 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പോലീസ് നിർദ്ദേശിച്ചു. എന്നാൽ പൂര പറമ്പിൽ വെടിക്കെട്ടും കമ്മറ്റിക്കാരുമടക്കം ഒട്ടേറെപ്പേർ ഉണ്ടാകണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു.
അലങ്കാര പന്തലിലെ ലൈറ്റ് നീക്കം ചെയ്തായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പോലീസ് നടപടി സാധാരണമല്ലെന്നും തിരുവമ്പാടി പറഞ്ഞു. പൂര  പറമ്പിൽ പൊലീസ് ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

MALAYORAM NEWS is licensed under CC BY 4.0