മികച്ച തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. പവർപ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 79 റൺസെടുത്ത ആർസിബിക്ക് അടുത്ത ഓവറിൽ വിരാട് കോഹ്‌ലിയെ നഷ്ടമായി. 20 പന്തിൽ 42 റൺസെടുത്ത കോലിയെ മായങ്ക് മാർക്കണ്ഡേ പുറത്താക്കി. വിൽ ജാക്‌സ് (7) നിർഭാഗ്യവശാൽ റണ്ണൗട്ടായതോടെ മായങ്ക് മാർക്കണ്ഡേയുടെ അടുത്ത ഇരയായി രജത് പതിദാർ (9) മടങ്ങി. വിക്കറ്റുകൾ വീഴുമ്പോഴും ആക്രമിച്ചു കളിച്ച ഫാഫ് ഡു പ്ലെസിസ് 23 പന്തിൽ മത്സരം പൂർത്തിയാക്കി. 28 പന്തിൽ 62 റൺസെടുത്ത താരം പാറ്റ് കമ്മിൻസിൻ്റെ ഇരയായി മടങ്ങി. ആ ഓവറിൽ സൗരവ് ചൗഹാനും (0) പുറത്തായി.
ആറാം വിക്കറ്റിൽ മഹിപാൽ ലോംറോറും ദിനേശ് കാർത്തിക്കും ചേർന്ന് റൺസ് വീണ്ടും വർധിച്ചു. ദിനേശ് കാർത്തിക് അവിശ്വസനീയമായ രീതിയിൽ ബാറ്റ് ചെയ്യുകയും അനായാസം ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്തു. 23 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്. 11 പന്തിൽ 19 റൺസെടുത്ത ലോംറോറിനെ പുറത്താക്കി കമ്മിൻസ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചു. കാർത്തിക്കിനൊപ്പം 59 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ലോംറോർ പുറത്തായത്. കൂട്ടുകെട്ട് മടങ്ങിയിട്ടും ആക്രമണം തുടർന്ന കാർത്തിക് ഏഴാം വിക്കറ്റിൽ അനൂജ് റാവത്തിനൊപ്പം 93 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ 35 പന്തിൽ 83 റൺസെടുത്ത കാർത്തിക്കിനെ പുറത്താക്കി ടി നടരാജൻ ഹൈദരാബാദിൻ്റെ വിജയം ഉറപ്പിച്ചു. 14 പന്തിൽ 24 റൺസുമായി അനൂജ് റാവത്ത് പുറത്താകാതെ നിന്നു.
ഇരു ടീമുകളും ഏറ്റവും കൂടുതൽ റൺസ് നേടിയ ടി20 മത്സരമാണിത്. ആകെ 81 ബൗണ്ടറികൾ പിറന്നത് ടി20 ചരിത്രത്തിലെ റെക്കോർഡാണ്.