ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 07 മാർച്ച് 2024 #NewsHeadlines

• 2023ല്‍ രാജ്യത്ത് അഞ്ച് ലക്ഷം പേര്‍ കുടിയിറക്കിനെത്തുടര്‍ന്ന് ഭവനരഹിതരായെന്ന് കണക്കുകള്‍. ചേരിനിര്‍മ്മാര്‍ജനം, നഗരം മോടിപിടിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, പാരിസ്ഥിതിക പദ്ധതികള്‍, ദുരന്ത നിവാരണം, അനധികൃത കൈയേറ്റം തുടങ്ങിയ പേരിലാണ് കുടിയിറക്കല്‍ നടന്നത്.

• സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

• കടമെടുപ്പു പരിധി വെട്ടികുറച്ചതില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതയില്‍ കേരളം നല്‍കിയ ഹര്‍ജിയില്‍ വിജയം.സംസ്ഥാനത്തിന് അവകാശപ്പെട്ട 13608 കോടി ഉടന്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

• കൊച്ചിക്ക് അഭിമാനമായി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനിലൂടെ മെട്രോയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

• കോടതികളുടെ പരിപാടികളില്‍ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ ആചാരങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അഭയ് എസ്. ഓക. മതപരമായ ചടങ്ങുകള്‍ക്ക് പകരം ഇന്ത്യന്‍ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

• തൃശ്ശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്പനി 'ഫ്‌ളൈ91'-ന് സർവീസ് നടത്താൻ അനുമതി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് 
എയർ ഓപ്പറേറ്റർ അനുമതി നൽകിയത്.