ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പ് നൽകിയ അടിയന്തര സഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെ കുടുംബത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു.
അതേസമയം, പ്രതി അസഫഖ് ആലമിനെ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പിന് കൊണ്ടുവരും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ്. പ്രതി കേരളത്തിൽ വന്നിട്ടുണ്ടോയെന്നും മറ്റ് ക്രിമിനൽ കേസുകളുണ്ടോയെന്നും പരിശോധിക്കും. കസ്റ്റഡിയിലെടുത്ത ശേഷം മാത്രമേ അന്വേഷണ സംഘം ബിഹാറിലേക്ക് പോകുകയുള്ളൂവെന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു. ഇന്നലെ എറണാകുളം പോക്‌സോ കോടതി അസഫക്ക് ആലമിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.