തൃശൂർ-പാലക്കാട് ഹൈവേയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് ഒമ്പത് പേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു. വടക്കാഞ്ചേരിയിലുണ്ടായ അപകടവിവരം ലഭിച്ചയുടൻ ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് ഐ.പി.എസിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി മന്ത്രി അറിയിച്ചു.
ഇനി മുതൽ ടൂറിസ്റ്റ് ബസുകൾ വാടകയ്‌ക്കെടുക്കുമ്പോൾ സ്‌കൂളുകൾ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളും മന്ത്രി മുന്നോട്ടുവച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് പോകുമ്പോൾ അവരുടെ പേര് ആർടി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പശ്ചാത്തലവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.