MISSING NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MISSING NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുടകിൽ ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാണാതായി, തിരച്ചിൽ തുടരുന്നു. #Iritty_Kodagu_Missing

 


ഇരിട്ടി:
കർണാടകയിലെ കുടകിൽ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാതായി. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെയാണ് കാണാതായത്. ഈ മാസം 2 ന് യുവതി കുടക് തടിയന്റെ മോൾ മലയിലെത്തി. കർണാടകയിലെ രണ്ടാമത്തെ വലിയ മലയാണിത്. ചോല വനവും പുൽമേടുകളും നിറഞ്ഞുനിൽക്കുന്ന 14 കിലോമീറ്ററോളം മലയിൽ ട്രെക്കിംഗ് അനുവദനീയമാണ്. മലയിൽ ട്രെക്കിംഗ് നടത്തിയിരുന്ന ശരണ്യ വഴിതെറ്റി. ഉച്ചകഴിഞ്ഞ് വഴിതെറ്റിയതായി താമസസ്ഥലത്തേക്ക് വിളിച്ചിരുന്നു. പിന്നീട് സ്ത്രീയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എറണാകുളത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ട്രെക്കിംഗിനായി ഒറ്റയ്ക്ക് കുടകിൽ എത്തിയതായിരുന്നു. സ്ത്രീയെ കാണാതായെന്ന പരാതിയെത്തുടർന്ന് മലയിൽ തിരച്ചിൽ തുടരുകയാണ്. കർണാടക വനം വകുപ്പും പോലീസും തിരച്ചിൽ നടത്തുകയാണ്. മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയാണ്. കുടകിലെ റിസോർട്ടിൽ എത്തിയ ശേഷം മറ്റ് വിനോദസഞ്ചാരികളോടൊപ്പം ട്രെക്കിംഗിന് പോയി. ശരണ്യയാണ് അവസാനമായി ട്രെക്കിംഗിന് പോയത്. അതിനിടയിൽ ശരണ്യയ്ക്ക് വഴിതെറ്റിയതായി വിവരം ലഭിച്ചു.

മൂന്ന് ദിവസം മുമ്പ് കുടകിലെ മലനിരകളിൽ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയുടെ കുടുംബം കർണാടക മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും വിരാജ്പേട്ട് എംഎൽഎയുമായ എ.എസ്. പൊന്നണ്ണയെ സന്ദർശിച്ച് മകളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. പെൺകുട്ടിയുടെ പിതാവ് ഗോപിയും കുടുംബാംഗങ്ങളും എംഎൽഎയെ കണ്ടു. തിരച്ചിൽ ശക്തമാക്കാൻ നിർദ്ദേശം നൽകിയതായി എംഎൽഎ പറഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ച് തിരച്ചിൽ വിപുലീകരിക്കാനും അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി.

നിലവിൽ, ഇന്ന് മുതൽ നക്സൽ വിരുദ്ധ സേനയും തിരച്ചിലിൽ പങ്കുചേർന്നു. പോലീസിന്റെയും വനം വകുപ്പിന്റെയും നാല് പ്രത്യേക സംഘങ്ങൾ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. മൊബൈൽ സിം കാർഡിന്റെ സ്ഥാനം ട്രാക്ക് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. ഗൂഗിളിലൂടെ കുടകിന്റെ പ്രകൃതിഭംഗിയെക്കുറിച്ച് അറിഞ്ഞ ശേഷമാണ് ശരണ്യ ഇവിടെയെത്തിയത്. ട്രെക്കിംഗിനിടെ മകളെ കാണാതായതായി അച്ഛൻ ഗോപി പറഞ്ഞു. വിരാജ്പേട്ട് എംഎൽഎ പൊന്നണ്ണ എല്ലാ സഹകരണവും ഉറപ്പുനൽകിയിട്ടുണ്ടെന്നും തന്റെ മകൾ ഉടൻ തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 A Malayali woman who went trekking in Kodagu goes missing, search continues.

തിരുവനന്തപുരത്ത് നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്, സ്ക്കൂൾ സമയത്തിന് ശേഷം വീട്ടിലെത്തി.. #MissingGirls


തിരുവനന്തപുരം : പട്ടത്ത് നിന്ന് കാണാതായ പെൺകുട്ടികൾ തിരിച്ചെത്തി.   സ്കൂൾ സമയം കഴിഞ്ഞ് പെൺകുട്ടികൾ മടങ്ങി.   ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായത്.   ഉച്ചകഴിഞ്ഞ് ഷിഫ്റ്റ് ക്ലാസിന് വീട്ടിൽ നിന്നിറങ്ങിയ ഈ മൂന്ന് വിദ്യാർഥികളും സ്കൂളിൽ എത്തിയില്ല.

  ഈ വിവരം സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു.   തുടർന്ന് പോലീസിൽ അറിയിച്ചു.   സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ച് തിരച്ചിൽ നടത്തി.

#MISSING : പോലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ല..


പുളിങ്കുടി എആർ ക്യാമ്പിലെ എഎസ്ഐ ബാലകൃഷ്ണനെ ഇന്നലെ മുതൽ കാൺമാനില്ല. ഇന്നലെ ഉച്ചയോടെ ക്യാമ്പിൽ നിന്നും ബാഗുമായി പുറത്തിറങ്ങിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല.

STUDENTS MISSING FROM #THRISSUR : ആനപ്പാപ്പന്മാരാകണം, ഞങ്ങളെ തിരഞ്ഞു വരേണ്ട ; കത്ത് എഴുതിവച്ച്‌ നാട് വിട്ട് മൂന്ന് സ്ക്കൂൾ വിദ്യാർഥികൾ.

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വെച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് നാട് വിട്ടത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരിക്കുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്.
ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷനായി പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0