• പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദില്ലി സ്ഫോടനം അന്വേഷിക്കാൻ 10 അംഗ
അന്വേഷണസംഘത്തെ രൂപീകരിച്ച് എൻ ഐ എ. പ്രത്യേക അന്വേഷണ സംഘത്തെ എൻ ഐ എ
എഡിജിയും കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് സാഖറെ നയിക്കും.
• ഡിജിറ്റല്‍ ആരോഗ്യത്തില്‍ ചരിത്ര മുന്നേറ്റം; 1001 ആരോഗ്യ
സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത്; 2.63 കോടി സ്ഥിര യു.എച്ച്.ഐ.ഡി.
രജിസ്‌ട്രേഷന്‍, പോസ്റ്റുമായി മന്ത്രി വീണാ ജോര്‍ജ്.
• 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന്
വിധിച്ച് കോടതി. കഠിനതടവും 85,000 രൂപ പിഴയുമാണ് ആയഞ്ചേരി സ്വദേശി ബാലനെ ആണ് നാദാപുരം
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്.
• പി.എം.ശ്രീ പദ്ധതി താല്‍ക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്
സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭായോഗത്തിലാണ് പദ്ധതി
നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകാൻ തീരുമാനിച്ചത്.
മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും
കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.
• ഡൽഹി സ്ഫോടനത്തിലെ പ്രതികൾ വാങ്ങിയ രണ്ടാമത്തെ കാറായ ചുവന്ന ഫോർഡ്
ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച്
മണിക്കൂറുകൾക്കകം ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ
ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
• കുവൈത്തിലെ അബ്ദല്ലി എണ്ണ ഖനനകേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട്
മലയാളികൾ ദാരുണമായി മരണപ്പെട്ടു. തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ
സദാനന്ദൻ, കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്.
• ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ അഞ്ച്
വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി വിമാനത്താവളവൃത്തങ്ങൾ
അറിയിച്ചു. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്.
• ഘാനയുടെ തലസ്ഥാനമായ അക്രയിൽ ബുധനാഴ്ച
നടന്ന സൈനിക റിക്രൂട്ട്‌മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ്
പേർ മരിച്ചതായി സൈന്യം അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.