• തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന്
മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന്
ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,
സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട
അലൈന്‍മെന്റാണ് അംഗീകരിച്ചത്.
• ശബരിമല റോഡ് വികസന പദ്ധതിക്കായി 407.8 കോടി രൂപ അനുവദിച്ചതായി മന്ത്രി
മുഹമ്മദ് റിയാസ്. ശബരിമല റോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 407.8 കോടി
രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായാണ് മന്ത്രി
ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
• കേരളത്തെ വികാരമായി കൊണ്ടുനടക്കുന്നവരാണ് ലോകത്താകെയുള്ള പ്രവാസി
മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൾഫ് പര്യടനത്തിൽ
ലഭിച്ച ഉജ്വല സ്വീകരണങ്ങൾ കേരളത്തെക്കുറിച്ചുള്ള പ്രവാസികളുടെ
കരുതലിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണെന്നും മുഖ്യമന്ത്രി കുവൈത്തിൽ
പറഞ്ഞു.
• ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ചതിന് നോബൽ
സമ്മാനം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ (97) അന്തരിച്ചു.
1953‐ൽ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കിനൊപ്പം ചേർന്നാണ് ഡിഎൻഎയുടെ പിരിയൻ
ഗോവണി ഘടന (ഇരട്ട ഹെലിക്‌സ്) വാട്സൺ കണ്ടുപിടിച്ചത്. 1962ല്‍ ഇരുവർക്കും
വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചു.
• കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും രാജ്യത്ത് ആദ്യമായി
സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാംസഭയുടെ സ്ഥാപകയുമായ മദർ
ഏലീശ്വായെ ശനിയാഴ്‌ച വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.
• ലാറ്റിനമേരിക്കൻ മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്താനുള്ള യുസ്
ശ്രമം തുടരുന്നു. കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട്
വീണ്ടും ആക്രമണംനടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. യുഎസ് പ്രതിരോധ
സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ആക്രമണം സ്ഥിരീകരിച്ച് എക്‌സിൽ
കുറിപ്പിട്ടു.
• ബിഹാറിലെ ഭഗല്‍പ്പൂര്‍ വൈദ്യുത പദ്ധതി അഡാനി ഗ്രൂപ്പ് കമ്പനിക്ക്
നല്‍കിയതിലൂടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 62,000 കോടി രൂപയുടെ നഷ്ടം
വരുത്തിവച്ചതായി ആരോപണം. മുന്‍ കേന്ദ്ര ഊര്‍ജ മന്ത്രിയും മുതിര്‍ന്ന ബിജെപി
നേതാവുമായ ആര്‍ കെ സിങ്ങിന്റേതാണ് വെളിപ്പെടുത്തൽ.
• അതിരൂക്ഷമായ മനുഷ്യക്കുരുതി നടന്ന സുഡാനിലെ ആഭ്യന്തര കലാപം താൽക്കാലിക
സമാധാനത്തിലേക്ക്. സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട്
ഫോഴ്‌സസ് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കി.
• സംവിധായകർ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ അറിവോടെയാണ് ലഹരി ഉപയോഗമെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.