• എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി
വിജയന്‍. സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍
അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം
പറഞ്ഞു.
• ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായതോടെ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ
എണ്ണവും വർധിച്ചതായി റിപ്പോർട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള
അസുഖം അടക്കമുള്ളവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്.
• ശബരിമല സ്വർണ മോഷണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
• പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിലാണ് സമ്മേളനം ചേരുന്നത്. രാവിലെ 9ന് സമ്മേളനം ആരംഭിക്കും.
• 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും
സ്മാര്‍ട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല
പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.
• സൈനികസേവനം നിർബന്ധിതമാക്കുന്നതിൽ പ്രതിഷേധിച്ച് തീവ്ര യാഥാസ്ഥിതിക
ജൂതവിഭാഗമായ ഹരേദികൾ ജറുസലേമിൽ പടുകൂറ്റൻ റാലി നടത്തി. രണ്ടുലക്ഷം തീവ്ര
യാഥാസ്ഥിതിക ജൂതയുവാക്കൾ അണിനിരന്ന റാലി അക്രമാസക്തമായി. പലയിടത്തും
പൊലീസുമായി ഏറ്റുമുട്ടി.
• വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് നാല് രൂപ കുറച്ചു. സിലിണ്ടറിന് നാല് രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി . എന്നാൽ ഗാർഹിക സിലിണ്ടറിനുള്ള വിലയിൽ സർക്കാർ കുറവ് വരുത്തിയിട്ടില്ല
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.