• ഭിന്നശേഷി നിയമനത്തില്‍ സര്‍ക്കാര്‍ സമീപനം സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ.
• കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം
വരുത്തി. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
പ്രവചിച്ചിരിക്കുന്നത്.
• രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചികയിൽ
ഇന്നലെ 211 എക്യുഐ ആണ് രേഖപ്പെടുത്തിയത്. 'ആരോഗ്യത്തിന് ഹാനികരം' എന്ന വിഭാഗത്തിലാണ് ഡൽഹിയിലെ
വായു ഗുണനിലവാരം.
• തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ്
മാർക്കറ്റിങ് കോർപ്പറേഷനെതിരായ ഇ ഡി അന്വേഷണം തടഞ്ഞ വിധി നീട്ടി
സുപ്രീംകോടതി.
• ഇറ്റലിയിൽ ഫാംഹൗസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സൈനിക പൊലീസ് അംഗങ്ങൾ കൊല്ലപ്പെട്ടു. 13 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
• മഡഗാസ്കറിൽ നേപ്പാൾ മാതൃകയിൽ കലാപം പടർന്നതോടെ പ്രസിഡന്റ് ആൻഡ്രി
രജോലിന രാജ്യം വിട്ടു. അഴിമതിക്കെതിരെ അന്റനാനരിവോയിൽ യുവാക്കൾ നയിച്ച
മൂന്നാഴ്ചത്തെ പ്രതിഷേധത്തിന് തുടർച്ചയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
• നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ
വിധി പ്രസ്താവിച്ചത്.
• ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന്
ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ
സംഘടന.