• തിരുവനന്തപുരത്തെ ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാ കേസില്‍
കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അനിലിന്റെ ഓഫീസിലെ
ജീവനക്കാരിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
• പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട്
പറയുന്നതിനായി ഒരുക്കിയ 'മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മി)
സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. 1800-425-6789 എന്ന ടോൾഫ്രീ
നമ്പരിലൂടെയാണ് സേവനം ലഭ്യമാക്കുക.
• റഷ്യയ്ക്കെതിരെ പോരാടാൻ ഉക്രയ്‌ൻ
പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ആവശ്യപ്പെട്ട ദീർഘദൂര ടോമഹോക് മിസൈൽ
നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.
• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ ആദ്യ
ദിവസമായ തിങ്കളാഴ്‌ച അപേക്ഷിച്ചത് 2,285 പേർ. 83 പേർ തിരുത്തലിനും 266 പേർ
വാർഡ് മാറ്റുന്നതിനും 69 പേർ പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകി.
• സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി
പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ
ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു.
• നെല്ല് സംഭരണത്തിന്റെ കണക്കുകൾ യഥാസമയം കൊടുക്കാത്തതുകൊണ്ടാണ്
കേന്ദ്രസര്‍ക്കാര്‍ തുക തടഞ്ഞുവച്ചതെന്നത് വ്യാജപ്രചാരണമെന്ന്
ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. ഇപ്രകാരം കണക്കുകളൊന്നും
നൽകാനില്ലെന്ന് മന്ത്രി വ്യക്തമാക്കി.
• 2025ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) 2015ലെ കേരള
മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ നിയമസാഭാ സബ്ജക്ട് കമ്മിറ്റിയുടെ
പരിഗണനയ്ക്ക് അയച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.