• ഫ്രാന്‍സില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധ കടല്‍. പാരീസിലും
ഫ്രാന്‍സിന്റെ പലയിടങ്ങളിലുമായി പ്രതിഷേധകാര്‍ റോഡുകള്‍ ഉപരോധിക്കുകയും ബസ്
കത്തിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തു.
• കൊച്ചിയില്‍ നടക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള
പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. വൈകിട്ട് മൂന്നിന്
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
• വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുക്കളെയും പ്രതി ചേർത്തതായി ക്രൈം ബ്രാഞ്ച് പ്രതി.
• രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുള്ള
അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയായ 10 വയസ്സുകാരിക്കും സ്വകാര്യ
ആശുപത്രിയിലുള്ള രാമനാട്ടുകര സ്വദേശിയായ 30കാരിക്കുമാണ് രോഗം. ഇതോടെ
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.
• സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം നടപ്പാക്കാൻ വൈസ് ചാൻസലർക്ക്
ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ്
അനിൽകുമാറിന്റെ സസ്പെൻഷൻ തുടരണോയെന്ന കാര്യത്തില്‍ സിന്‍ഡിക്കറ്റ്
വിളിച്ചുചേർത്ത് വി സി തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ടി ആർ രവി
ഉത്തരവിട്ടു.
• നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം
ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500‑ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ്
റിപ്പോര്‍ട്ട്.
• ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം പൂര്‍ത്തിയായാലുടന്‍ അതേ
രീതിയില്‍ രാജ്യം മുഴുവൻ എസ്‌ഐആർ നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക്
തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 2026ൽ അസം, കേരളം, പുതുച്ചേരി,
തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്
മുന്നോടിയായി ഈ വർഷം അവസാനം എസ്‌ഐആർ തയ്യാറാക്കല്‍ ആരംഭിക്കുമെന്നാണ് സൂചന.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.