• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിൽ യെല്ലോ അലേർട്ട്
പ്രഖ്യാപിച്ചു.
• ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്
എന്തെങ്കിലും അറിയിപ്പോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ്
എംപി.
• വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ
തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും
ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
• ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് മരണം. മാൻസാ
ദേവി ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
• ആഴ്ചകളായി തുർക്കിയിൽ കാട്ടുതീ
പടരുകയാണ്. ഞായറാഴ്ച പുലർച്ചെ രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ബർസയിൽ
കാട്ടുതീ പടര്‍ന്നു. 1,700-ലധികം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു.
• ശക്തമായ കാറ്റിനും മോശം
കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ
ചൊവ്വ വരെയും കർണാടക തീരങ്ങളിൽ വ്യാഴം വരെയും മത്സ്യബന്ധനത്തിന് പോകാൻ
പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
• സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ഞായറാഴ്‌ച മുതൽ
പ്രാബല്യത്തിൽ വന്നു.
• വേടന്റെ റാപ് സംഗീതം കലിക്കറ്റ് സർവകലാശാല ബിരുദ സിലബസിൽ
ഉൾപ്പെടുത്തിയതിനെതിരെയുള്ള ഡോ. എം എം ബഷീറിന്റെ റിപ്പോർട്ട് മലയാളം
പഠനബോർഡിന് കൈമാറിയില്ല.
• രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു.