• നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു, 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി
ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും
അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും
ലഭിച്ചു.
• അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം
തിരിച്ചറിഞ്ഞു. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ
ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.
• മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. വാര്‍ധക്യസഹജമായ
അസുഖങ്ങളെ തുടര്‍ന്ന് മകനൊപ്പം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന വി
എസ്സിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു.
• ഖത്തറിലെ യുഎസ് വ്യോമതാവളങ്ങൾക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാൻ.
ഖത്തർ പ്രാദേശിക സമയം തിങ്കൾ വൈകിട്ട് 7.30ഓടെയാണ് ദോഹയ്‌ക്കടുത്ത് അൽ
ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം.
• രാജ്യത്തെ ഓരോ നയതന്ത്ര ദൗത്യവും ഒാഡിറ്റിന് വിധേയമാക്കാനും ഇന്ത്യന്‍
എംബസികളുടെ ആഭ്യന്തരസംവിധാനങ്ങള്‍ പുതുക്കാനും പാര്‍ലമെന്ററി പാനല്‍
ശുപാര്‍ശ ചെയ്തേക്കും.
• ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തില്‍. മേയ് മാസത്തില്‍
ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.
10 ശതമാനം വര്‍ധനയെന്നാണ് സര്‍ക്കാര്‍ കണക്കുകൾ.
• മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുവെന്ന
കാരണത്താല്‍ മകളെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തി. പത്താം ക്ലാസില്‍
92.60 ശതമാനം മാര്‍ക്ക് ലഭിച്ച സാധന ഭോസ്ലെ എന്ന വിദ്യാര്‍ത്ഥിനിയാണ്
പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.