കഴിഞ്ഞ രണ്ട് രാത്രികളിലായി അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്താൻ ശ്രമിച്ചു. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗ്ര, ജട്ട, ജയ്സാൽമീർ, ബാർമർ, ബുച്ച്, കുവാർബെറ്റ്, ലഖിനാല എന്നിവിടങ്ങളിൽ ഡ്രോൺ പ്രകോപനങ്ങൾ ഉണ്ടായി. എല്ലാ വ്യോമാക്രമണങ്ങളെയും ഇന്ത്യൻ സൈന്യം ചെറുത്തതായി വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സൈനികരുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. നൂർ ഖാൻ, റഫീഖി, മുരിദ് വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ആക്രമണം പാകിസ്ഥാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
നിയന്ത്രണ രേഖയിൽ കനത്ത വെടിവയ്പ്പ് തുടരുന്നു. ഇന്ത്യൻ സൈന്യം നിരവധി പാകിസ്ഥാൻ പോസ്റ്റുകൾ നശിപ്പിച്ചു. ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ നശിപ്പിച്ചുകൊണ്ട് ബിഎസ്എഫ് തിരിച്ചടിച്ചു. അതേസമയം, പാകിസ്ഥാന്റെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു. നൂർ ഖാൻ, റഫീഖി, മുരീദ് വ്യോമതാവളങ്ങൾ അടച്ചു. പാകിസ്ഥാന്റെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു.