• യുദ്ധസമാനമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ജനങ്ങൾക്ക്
പരീശീലനം നൽകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്‌ച
മോക് ഡ്രില്ലുകൾ നടത്തി. വൈകിട്ട് നാലുമണിമുതൽ 4.30 വരെയായിരുന്നു
മോക്ക് ഡ്രിൽ.
• ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റൻ
രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ രോഹിത് തുടരും. ബുധനാഴ്ച തന്റെ
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തീരുമാനം പ്രഖ്യാപിച്ചത്.
• തനിക്ക് ഖേദവും നിരാശയും ഇല്ലെന്നും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ
തന്റെ കുടുംബത്തിലെ 10പേർ കൊല്ലപ്പെട്ടതായും ജെയ്ഷെ തലവൻ മസൂദ് അസ്ഹർ
പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ.
• തെലങ്കാന‑ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേന 26 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ നാല് വനിതകളുമുണ്ട്.
ബുധനാഴ്ച തെലങ്കാന അതിര്‍ത്തിപ്രദേശത്തെ കരേഗുട്ട കുന്നുകളിലാണ് സുരക്ഷാസേന
ഏറ്റുമുട്ടല്‍ നടത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.• മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ റൗണ്ടില്‍
തീരുമാനമായില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പില്‍ ആര്‍ക്കും
മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിലെ
ചിമ്മനിയില്‍ നിന്ന് ആദ്യം ഉയര്‍ന്നത് കറുത്ത പുകയായിരുന്നു. കോണ്‍ക്ലേവ്
ഇന്നും തുടരും.
• ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്.
• ഇന്ത്യയുടെ സൈനിക നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ
അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ്
പറഞ്ഞു.