ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ തുടങ്ങി. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രായേൽ സ്‌ഫോടനം നടത്തിയത്. ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ആക്രമണം നടത്തിയത് ഇസ്രായേലാണെന്ന് ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് തങ്ങൾ തിരിച്ചടിക്കുകയാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ്റെ പ്രതികരണം എന്ത് തന്നെയായാലും നേരിടാൻ തയ്യാറാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ മിഡിൽ ഈസ്റ്റ് സന്ദർശിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.