ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിിരുവനന്തപുരം ഇടുക്കി ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• നടൻ സിദ്ദിഖിനെതിരായ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് കേരളം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

• സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

• ദില്ലിയില്‍ വീണ്ടും കനത്ത വായു മലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വീണ്ടും വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക് ശ്വാസംമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

• എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോ കമ്മീഷണർ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല.

• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ  നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് വി എസ് ഇപ്പോൾ.

• തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസിലെ എൽഎച്ച്‌ബി കോച്ചുകൾ ദീർഘദൂരയാത്രയ്ക്ക്‌ അനുയോജ്യമല്ലെന്ന്‌ യാത്രക്കാർ. ഇരിപ്പിടങ്ങളുടെ സ്ഥാനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം.

• വ്യാജ ബോംബ് ഭീഷണി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളെ താളം തെറ്റിക്കുന്നു. തിങ്കളാഴ്ച മുതൽ ഇതുവരെ അമ്പതോളം വിമാനത്തിനാണ് ഭീഷണിയുണ്ടായത്.

• കലിക്കറ്റ് സർവകലാശാലാ പൂർവവിദ്യാർഥിനിയുടെ ഇന്റേണൽ മാർക്ക് റദ്ദാക്കിയ ​ചാൻസലർകൂടിയായ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് തിരിച്ചടി. ഇന്റേണൽ മാർക്ക് റദ്ദാക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു.

• സംസ്ഥാനത്ത്‌ പുനർവിഭജിച്ച പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി. ഡീലിമിറ്റേഷൻ കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കലക്ടർമാരാണ്‌ ഇക്കാര്യം അറിയിച്ചത്‌.

• എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ യാഥാ‍ര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഭൂരേഖ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ലഭിക്കും. റവന്യു, രജിസ്ട്രേഷന്‍ സര്‍വേ വകുപ്പുകള്‍ സംയുക്തമായാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

• ഷോളയാർ ഡാമിൽ ജലനിരപ്പ് 2662.10 അടിയായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായർ രാവിലെ 6നും വൈകിട്ട് 6നും ഇടയിൽ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0