സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കള്ളൻ... #Thief

 


ജോഷിയുടെ റോബിൻഹുഡ് ഒരു കള്ളൻ്റെ പ്രതികാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്. റോബിൻഹുഡ് എന്ന സിനിമ വീട്ടിൽ വന്നപ്പോൾ സംവിധായകൻ ജോഷിക്ക് കോടികളുടെ വരുമാനം നഷ്ടമായി. ജോഷി സിനിമയിലെ റോബിൻഹുഡിൻ്റെ ലക്ഷ്യം പ്രതികാരമായിരുന്നെങ്കിൽ, ജോഷിയുടെ വീട്ടിലേക്ക് റോബിൻഹുഡിൻ്റെ പ്രേരണ മറ്റൊന്നാണ്. ഇതിൻ്റെ ചുരുളഴിയാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ ചില്ലറക്കാരനല്ല. റോബിൻഹുഡിനേക്കാൾ കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേകതകൾ അദ്ദേഹത്തിനുണ്ട്. പണക്കാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കള്ളൻ. മോഷ്ടിച്ച പണം പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനും കോൺക്രീറ്റ് റോഡുകളുടെ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്നതാണ് ഇർഫാൻ്റെ രീതി.ബീഹാറിലെ സിതാമർഹി ജില്ലയിലെ ജോഗിയ സ്വദേശിയാണ് ഉജ്വൽ എന്ന മുഹമ്മദ് ഇർഫാൻ.സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം ബൈക്കിൽ സഞ്ചരിച്ചാണ് മോഷണം നടത്തുന്നതെങ്കിൽ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറായിരുന്നു മുഹമ്മദ് ഇർഫാന്റെ കൈവശം. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്.

മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയാൽ ഇർഫാൻ വെറുതെയിരിക്കില്ല. അടുത്ത നഗരത്തിലേക്ക് നീങ്ങുക. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പൂനെയിൽ മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ റോബിൻഹുഡ് സിനിമയിൽ ആകൃഷ്ടനായതിനാലാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ പോലീസിനോട് പറഞ്ഞിരുന്നു. എന്തായാലും ചിത്രത്തിലെ ജോഷിയുടെ നായകൻ പോലീസിൻ്റെ പിടിയിൽ അകപ്പെട്ടില്ല, എന്നാൽ ഇവിടെ ജോഷിയുടെ യഥാർത്ഥ വില്ലന് പോലീസിൽ കീഴടങ്ങേണ്ടി വന്നു. മോഷണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാൻ ഉഡുപ്പിയിൽ നിന്നാണ് പിടിയിലായത്. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാവിനെ പിടികൂടുന്നതിൽ നിർണായകമായത്.

MALAYORAM NEWS is licensed under CC BY 4.0