ഹൃദയഭേദകം, വികാരഭരിതം.. ഒടുവിൽ നിമിഷ പ്രീയയെ കാണാൻ അമ്മയ്ക്ക് അനുമതി, നേരിട്ട് കാണുന്നത് ഒരു വ്യാഴവട്ട കാലത്തിന് ശേഷം. #NimishaPriya


 നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി. മാതാവ് നിമിഷയെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്.

യെമൻ പൗരന്റെ കുടുംബവുമായി നേരിട്ട് ചർച്ച നടത്തുന്നില്ലെന്ന് സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോം പറഞ്ഞിരുന്നു. മോചന ദ്രവ്യത്തെ പറ്റി ചർച്ച ചെയ്യുകയല്ല പകരം, നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടും. ഗോത്രത്തലവന്മാരും ചർച്ച ചെയ്യേണ്ടതുണ്ട്. മരിച്ചയാളുടെ കുടുംബം ക്ഷമാപണം നടത്തിയ ശേഷം മോചനദ്രവ്യം ചർച്ച ചെയ്യുമെന്ന് സാമുവൽ ജെറോം പറഞ്ഞു.

പ്രേമകുമാരി യെമൻ പൗരൻ്റെ കുടുംബത്തെയും സന്ദർശിക്കും. അവർ ക്ഷമിച്ചാൽ മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ. യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാൽ കേന്ദ്രസർക്കാർ വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയുള്ള ചർച്ചകൾ നിമിഷയുടെ മോചനത്തിൽ പ്രതീക്ഷ നൽകുന്നു.

ഈ മാസം 20നാണ് നിമിഷപ്രിയയുടെ അമ്മ യെമനിലെത്തിയത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രേമകുമാരിക്ക് മകളെ കാണാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി.

2017ൽ യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി നിമിഷ്പ്രിയക്ക് വധശിക്ഷ വിധിച്ചത്. നേരത്തെ, യെമൻ കോടതി ശിക്ഷാ ഇളവിനുള്ള നിമിഷിപ്രിയയുടെ ആവശ്യം തള്ളിയിരുന്നു.

ഇതിനെതിരായ അപ്പീലും യെമൻ സുപ്രീം കോടതി തള്ളി. കൊല്ലപ്പെട്ട തലാൽ അബ്ദുമദിൻ്റെ കുടുംബം ശരിയത്ത് നിയമപ്രകാരമുള്ള വധശിക്ഷ അംഗീകരിച്ചാൽ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുമെന്നാണ് നിമിഷ പ്രിയയുടെ കുടുംബം വാദിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യം ചർച്ച ചെയ്യാൻ പ്രേമകുമാരി യെമനിൽ എത്തിയിരിക്കുകയാണ്.