സൈബർ ആക്രമണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി വടകര എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ... #KeralaPolitics

 സൈബർ ആക്രമണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി വടകര എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ആത്മഹത്യയാണെന്ന ആരോപണം ഇരുട്ടിൻ്റെ മറവിൽ ഉന്നയിച്ചതല്ലെന്ന് കെകെ ശൈലജ പറഞ്ഞു. പ്രതിപക്ഷ നേതാവ് കുറച്ച് കാര്യങ്ങൾ കൂടി അറിയണം. വി ഡി സതീശൻ്റെ ചാവേർ ബോംബ് ആരോപണത്തിന് ജനങ്ങൾ മറുപടി നൽകും.

അതേ സമയം വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ ഉന്നയിച്ച സൈബർ ആക്രമണ പരാതി വ്യാജമാണെന്ന് വിഡി. സതീശൻ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയെയും അപമാനിക്കുന്നത് യുഡിഎഫ് അംഗീകരിക്കില്ല. 20 ദിവസം മുമ്പ് ശൈലജ പരാതി നൽകിയിട്ടും മുഖ്യമന്ത്രിയും പോലീസും എവിടെയായിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു

സ്വന്തം ജില്ലാ സെക്രട്ടറിയുടെ കിടക്കയിൽ ക്യാമറ വയ്ക്കുന്ന പാർട്ടിയാണ് സിപിഎം. കെകെ രമയെയും ഉമാ തോമസിനെയും മറ്റും സിപിഎം നേതാക്കൾ പരസ്യമായി അധിക്ഷേപിച്ചപ്പോൾ കെകെ ശൈലജ എവിടെയായിരുന്നുവെന്നും സതീശൻ ചോദിച്ചു. എംഎം മണി നാടുനീളെ നടന്ന് സ്ത്രീകളെ അധിക്ഷേപിച്ചിട്ടും ആരെയും കണ്ടില്ലെന്നും ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിന് മടുത്തെന്നും സതീശൻ ആരോപിച്ചു. പാനൂരിൽ.

MALAYORAM NEWS is licensed under CC BY 4.0