വേദനകൾക്ക് ഇനിയും അറുതിയില്ല ; ഹാർഷീനയ്ക് വീണ്ടും ശാസ്ത്രക്രിയ... #KeralaNews


 പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെകെ ഹർഷീനയുടെ ദുരിതത്തിന് അവസാനമില്ല. അടുത്ത മാസം വീണ്ടും ശസ്ത്രക്രിയ നടത്തും. തുടർ ചികിത്സയിൽ സർക്കാർ ഇടപെടണമെന്നാണ് ഹർഷിനയുടെ ആവശ്യം.
കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരുടെ അനാസ്ഥയിൽ പന്തീരങ്കാവ് സ്വദേശി കെ.കെ ഹർഷീനയ്ക്കാണ് ജീവൻ നഷ്ടമായത്. വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്തിട്ടും ആരോഗ്യപ്രശ്നങ്ങൾ തുടരുകയാണ്. അടിവയറ്റിൽ വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടി. അത് നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ. അടുത്ത മാസം 11നാണ് അഞ്ചാമത്തെ ശസ്ത്രക്രിയ.
മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. 2 ഡോക്ടർമാർക്കും 2 നഴ്‌സുമാർക്കും എതിരെ കോടതിയിൽ കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

MALAYORAM NEWS is licensed under CC BY 4.0