പഠിച്ചിട്ടും പഠിക്കാതെ ജനങ്ങൾ, സംസ്ഥാനത്ത് വീണ്ടും ലോൺ ആപ്പ് കുരുക്ക്.. യുവാവിൻ്റെ മോർഫ് ചിത്രങ്ങൾ ഇൻ്റർനെറ്റിൽ പ്രദർശിപ്പിച്ചു.. ലോൺ ആപ്പുകളുടെ മറ്റൊരു ചതിയുടെ കഥ.. #LoanAppScam

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ കെണി.  ലോൺ നിരസിച്ചതോടെ ഓൺലൈൻ മാഫിയ സംഘം യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.  ഫേസ്ബുക്കിലൂടെ തന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തതോടെ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.  തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാർ എന്ന യുവാവാണ് ഓൺലൈൻ വായ്പാ കെണിയിൽ കുടുങ്ങിയത്.

  തിരുവല്ലയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അനിൽകുമാർ ആഗസ്ത് 31 ന് ഫേസ്ബുക്കിൽ നിന്ന് ഓൺലൈൻ ലോൺ ആപ്പ് ഡൗൺലോഡ് ചെയ്തു.ഇതിന് ശേഷം മെസേജ് ആപ്പിൽ 7 ദിവസത്തെ ലോൺ തിരിച്ചടവ് പ്രകാരം 9060 രൂപയുടെ ഓഫർ ലഭിച്ചു.  ഇത് സ്വീകരിച്ച് ഏകദേശം 4500 രൂപ റുപേ-ടിഎം വഴി അക്കൗണ്ടിലേക്ക് വന്നു.  അഞ്ചാം ദിവസം അനിൽകുമാർ പണം തിരികെ നൽകി.  അപ്പോഴാണ് 15000 രൂപയുടെ അടുത്ത ലോൺ ഓഫർ വന്നത്.  ഇത് അംഗീകരിച്ച അനിലിന് 1000 രൂപയോളം തുക ലഭിച്ചു.  വീണ്ടും 9000.  അപ്പോൾ 40000 രൂപയുടെ ഓഫർ വന്നു.  അങ്ങനെ ലഭിച്ച തുക അനിൽ യഥാസമയം തിരികെ നൽകി.  ഇതിന് പിന്നാലെയാണ് 1000 രൂപയുടെ ഓഫർ.  ഈ മാസം ഇരുപത്തിനാലിന് 100,000 വന്നു.

  ലോണിലെ കെണി മനസ്സിലാക്കിയ അനിൽകുമാർ ലോൺ നിരസിച്ച് സന്ദേശമയച്ചു.  തുടർന്ന് ഫോണിൽ നിന്ന് ലോൺ ആപ്പും നീക്കം ചെയ്തു.  ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ഓൺലൈൻ മാഫിയയുടെ വിളി വാട്‌സ്ആപ്പിൽ എത്തിയത്.  ലോൺ തുക പൂർണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നുമാണ്അ
അറിയിപ്പ് ലഭിച്ചത്.  ഇതനുസരിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അധികമായി 1000 രൂപ.  40,000 അക്കൗണ്ടിലെത്തി.  വായ്പയുടെ ആവശ്യമില്ലെന്നും തുക തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചു.  ഇതിന് പിന്നാലെ അനിലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിൽ നഗ്നചിത്രങ്ങൾ പ്രചരിച്ചിരുന്നു.  തുടർന്ന് അനിൽകുമാർ പത്തനംതിട്ടയിലെ സൈബർ സെല്ലിൽ ഓൺലൈൻ ലോൺ മാഫിയക്കെതിരെ പരാതി നൽകി.

ജനങ്ങളുടെ പണത്തിനുള്ള ആവശ്യവും സാഹചര്യവും നിസ്സഹായാവസ്ഥയും മുതലെടുത്തുകൊണ്ടാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്, എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുമ്പോൾ അതിനു പിന്നിലെ ചതി നാം മനസ്സിലാക്കാതെ പോകുന്നു. ലഭിക്കുന്ന പണത്തേക്കാൾ രണ്ടോ മൂന്നോ ഇരട്ടിയോളം തുക ആണ് തിരിച്ച് അടക്കേണ്ടത്. പലരും മാനം നഷ്ടപ്പെടുന്നത് ഭയന്ന് ലോൺ ആപ്പ് മാഫിയകൾ പറയുന്ന സെറ്റിൽമെൻ്റിന് തയ്യാറാവുകയാണ് ചെയ്യുന്നത്. ലോൺ ആപ്പ് മൂലം തകരുന്ന കുടുംബ ബന്ധങ്ങളെ കുറിച്ചും, നഷ്ടപ്പെടുന്ന ജീവനുകളെ കുറിച്ചും ഇനിയും കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. റിസർവ് ബാങ്കിൻ്റെ നിയമങ്ങളിലെ പഴുത് ഉപയോഗിച്ചാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്, മാത്രമല്ല ഉത്തരേന്ത്യയിൽ ഇത് വലിയ ഒരു മാഫിയാ സംഘം ആയി തന്നെ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാന പരിധിയിൽ നിന്നും ഇത്തരം ആപ്പുകളെ നേരിടുന്നതിന് പരിമിതിയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.


ഇത്തരം സൈബർ തട്ടിപ്പുകൾ നേരിടേണ്ടി വന്നാൽ ചുവടെയുള്ള സംവിധാനങ്ങൾ വഴി നിയമപരമായി മുന്നോട്ട് പോവുക..

Cyber Crime Helpline Number : 1930
Cyber Crime Portal :  https://cybercrime.gov.in