ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഫ്യൂമിഗേഷൻ (തീ അണക്കൽ പ്രക്രീയ) അവസാന ഘട്ടത്തിലേക്ക്. ഇതുവരെ, പ്രദേശത്തെ 90 ശതമാനത്തിലധികം തീ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ശേഷിക്കുന്ന ഭാഗത്തെ തീ അണയ്ക്കാനുള്ള ഊർജിത ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്തേക്ക് തീ പടർന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനൊരു പരിഹാരമെന്ന നിലയിൽ, എക്‌സ്‌കവേറ്റർ/എർത്ത് മൂവറുകൾ ഉപയോഗിച്ച് പുക പൂർണമായും നിയന്ത്രിക്കുകയും മാലിന്യം നീക്കം ചെയ്യുകയും കുഴികൾ രൂപപ്പെടുകയും അവയിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ചെയ്യുന്നു. ശ്രമകരമായ ഈ ഉദ്യമം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
നിലവിൽ (ശനി - മാർച്ച് 11) 170 അഗ്നിശമന സേനാംഗങ്ങൾ, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാർ,
11 നാവികസേനാംഗങ്ങൾ, സിയാലിൽ നിന്ന് 4 പേർ, ബിപിസിഎല്ലിൽ നിന്ന് 6 പേർ, 71 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളും പങ്കെടുക്കുന്നു. 23 അഗ്നിശമന യൂണിറ്റുകൾ, 32 എക്‌സ്‌കവേറ്റർ / ജെസിബികൾ, മൂന്ന് ഹൈ പ്രഷർ പമ്പുകൾ എന്നിവ പുക അണയ്ക്കാൻ നിലവിൽ ഉപയോഗിക്കുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.