ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കടൽ പിൻവാങ്ങിയത് . 24 മണിക്കൂർ കഴിഞ്ഞിട്ടും പൂർവ സ്ഥിതിയിൽ ആയില്ല . അപൂർവമായ പ്രതിഭാസം കാണാൻ നിരവധി പേരാണ് ഇവിടെയെത്തിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം.
കടലിൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് ഇല്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.