കൊച്ചി: മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് നിർമിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസിൽ പരാതി. കോലഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, അരിത ബാബു, ടി അനുതാജ്, വൈശാഖ് എസ് ദര്‍ശന്‍, വിഷ്ണു സുനില്‍, വി കെ ഷിബിന്‍, ഒ കെ ജനീഷ് എന്നിവര്‍ക്കെതിരായാണ് പരാതി.
മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി സംസ്ഥാന തലത്തില്‍ 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ശേഖരിച്ച് 30 വീടുകള്‍ നിര്‍മിക്കുന്നെന്ന് പ്രഖ്യാപിച്ച് ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ശേഖരിക്കുകയും ചെയ്തു. ഇത്തരത്തില്‍ താന്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ മനഃപൂര്‍വം പറഞ്ഞു പറ്റിച്ചും പണം സമാഹരിച്ചും അന്യായമായ ലാഭമുണ്ടാക്കിയ എട്ട് പേര്‍ക്കുമെതിരെ വിശദമായി അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു.
മുണ്ടക്കയം പണപിരിവ് : യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടം അടക്കം കുടുക്കിൽ #latestnews
ചൂരല്‍മല ബെയ്‌ലി പാലത്തില്‍ വിള്ളല്‍ #Chooralmala_BaileyBridge
ചൂരല്‍മല: വയനാട് ചൂരല്‍മല ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെട്ടു. പാലത്തിന്റെ തൂണുകള്‍ക്ക് താഴെ ഉള്ള മണ്ണ് ശക്തമായ ഒഴുക്കില്‍ ഒലിച്ചു പോയി. ഒലിച്ചുപോയ ഭാഗത്ത് മണ്ണ്‍ ഇടാനുള്ള പ്രവര്‍ത്തി നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
ശക്തിയാര്‍ജിച്ച മഴയില്‍ പുഴയില്‍ നീരൊഴുക്ക് കൂടുതലായിരുന്നു, തുടര്‍ന്നാണ് സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍ കണ്ടെത്തിയത്. ബെയ്‌ലി പാലം വഴി മുണ്ടക്കയത്തെക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.
ചൂരല്‍മല -മുണ്ടക്കയം ദുരന്തം നടന്നിട്ട് ഒരാണ്ട് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോഴത്തെ പ്രശ്നം. അന്ന് മുണ്ടാക്കയത്തെക്കുള്ള രക്ഷപ്രവര്ത്തനത്തിനും മറ്റും വേണ്ടി ഇന്ത്യന്‍ ആര്‍മി അടിയന്തിരമായി നിര്‍മ്മിച്ചതായിരുന്നു ബെയ്‌ലിപാലം. ഇന്നും ആ മണ്ണിന്റെ കണ്ണുനീര്‍ ചോര്‍ന്നിട്ടില്ല. കാലവര്‍ഷം ശക്തിപ്പെടുമ്പോള്‍ പ്രദേശവാസികള്‍ ഭയത്തിലാണ്.



വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.