Arrested എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Arrested എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ. # Kochi


 കൊച്ചി:
നിയമ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചതിന് 22 വയസ്സുള്ള യുവാവ് അറസ്റ്റിലായി. കൊച്ചി മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 22-നാണ് സംഭവം. മണലിമുക്ക്-തേവക്കൽ റോഡിൽ ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയ പ്രതി നിയമ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചു. പ്രതി വിദ്യാർത്ഥിയെ തൊടാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു.

വിദ്യാർത്ഥിനി സ്കൂട്ടറിന്റെ നമ്പർ ഉൾപ്പെടെ ഇയാൾക്കെതിരെ കേസെടുത്തു. എടത്തല പഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.

 22-year-old arrested for exposing nudity to law student.

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. # Obscene_Message


തിരുവനന്തപുരം:
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കു വാട്‌സ്ആപ്പ് വഴി തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ മുയ്യം സ്വദേശി പുത്തൻവീട്ടിൽ ജഗദീഷ് (37) ആണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സമാനമായ ചിത്രങ്ങളും സന്ദേശങ്ങളും നിരവധി സ്ത്രീകൾക്ക് അയച്ചതായി കണ്ടെത്തി. പ്രതിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐപി വിലാസം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 Youth arrested for sending Obscene message to Women's Commission chairperson on WhatsApp.

ബൈക്കിലെത്തി മാല മോഷണം നടത്തിയ പ്രതി അറസ്റ്റിൽ #latest_news

 
 തലശ്ശേരി: തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്ന് മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ ന്യൂമാഹി പൊലീസ് അറസ്‌റ്റ് ചെയ്തു. വഴിയാത്രക്കാരായ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട കാസർകോട് കീഴൂർ കളനാട് ഗ്രാമം ചെറിയ പള്ളിക്ക് സമീപം ഷംനാസ് മൻസിൽ മുഹമ്മദ് ഷംനാസ് (32) ആണ് പിടിയിലായത്.

കൂത്തുപറമ്പ്, തലശേരി, ന്യൂമാഹി, നാദാപുരം ഭാഗങ്ങളിൽ നിന്ന് മാല പൊട്ടിച്ച കേസിൽ പ്രതിയാണ്.

കോടിയേരി ഓണിയൻ സ്കൂളിന് അടുത്ത ബാലവാടിക്ക് സമീപത്തെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന കവിയൂരിലെ ഭാർഗവിയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ്റെ സ്വർണമാല പൊട്ടിച്ച കേസിൻ്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ബൈക്കിൽ അതിവേഗമെത്തി മാല പൊട്ടിക്കുന്ന സിസിടിവി കാമറയിലെ ദൃശ്യം കേന്ദ്രീകരിച്ച് എസ്എച്ച്ഒ ബിനു മോഹൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കണ്ണൂരിൽ താമസിച്ച ഒരു ഹോട്ടലിൽ നിന്നാണ് വ്യക്തമായ ഫോട്ടോ ലഭിച്ചത്.

സ്വപ്ന കൊലക്കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വർഷത്തിന് ശേഷം പിടിയിൽ... #Crime_News

 


 കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. 2011-ല്‍ കതൃക്കടവിലെ ലോഡ്ജില്‍വെച്ച് ആന്ധ്ര സ്വദേശിനിയായ സ്വപ്നയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിജു (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. എറണാകുളം കമ്മട്ടിപ്പാടത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ലൈംഗിക തൊഴിലാളിയായിരുന്ന സ്വപ്നയെ കതൃക്കടവിലുള്ള ലോഡ്ജില്‍വെച്ച് കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് പ്രതി കൊലപ്പെടുത്തിയത്. കേസില്‍ 2017-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പോലീസ് ദീര്‍ഘകാലമായി പരിശ്രമിക്കുകയായിരുന്നു.

എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്കായുള്ള അന്വേഷണം നടന്നത്.

പാചകക്കാരനായി ഒളിവുജീവിതം

പ്രതി പാചകക്കാരനായി തമിഴ്നാട്, ആന്ധ്ര, ബിഹാര്‍, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. നാലുവര്‍ഷം മുന്‍പ് കേരളത്തില്‍ തിരിച്ചെത്തിയ ബിജു ആള്‍മാറാട്ടം നടത്തി പാചകക്കാരനായിത്തന്നെ ഇവിടെയും ജോലിനോക്കിവരുകയായിരുന്നു.

പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നതിനാല്‍ വീട്ടുകാരുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. അച്ഛനും സഹോദരന്റെ രണ്ടുമക്കളും മരിച്ചപ്പോള്‍ പോലും ഇയാള്‍ വീട്ടില്‍ എത്തിയില്ല. എന്നാല്‍ വീട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ബിജുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

ലൈംഗിക തൊഴിലാളി കൊല ചെയ്യപ്പെടുന്നതും കേസന്വേഷണവും ദുരൂഹതയും പ്രമേയമായി 2023-ല്‍ പുറത്തിറങ്ങിയ കേരള ക്രൈംഫയല്‍സ് എന്ന വെബ്‌സീരീസ് സ്വപ്ന കൊലക്കേസ് സംബന്ധിച്ചുള്ളതായിരുന്നു.


SREENATH BHASI : മാധ്യമ പ്രവർത്തകയോട് അസഭ്യം പറഞ്ഞു : ശ്രീനാഥ്‌ ഭാസി അറസ്റ്റിൽ.

കൊച്ചി : കഴിഞ്ഞയാഴ്ച നടന്ന അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

 ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ജാമ്യം ലഭിച്ച ശേഷം മരട് പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുമെന്നാണ് കരുതുന്നത്.

 തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചട്ടമ്പി'യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ ഭാസിയുടെ മുമ്പാകെ അന്വേഷണ ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അഭിമുഖത്തിനിടെ ഭാസിക്ക് ശാന്തത നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.

 എംഎസ് എജ്യുക്കേഷൻ അക്കാദമി

 പ്രശ്‌നങ്ങൾ മനസ്സിലാക്കിയ ശേഷം, താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അപമാനിക്കുമ്പോൾ ഓരോരുത്തരും പ്രതികരിക്കുന്ന വിധത്തിൽ പ്രതികരിക്കുകയും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറച്ചു പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തി.

 എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തങ്ങൾക്ക് മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

 തിങ്കളാഴ്ച രാവിലെ, അവരുടെ മുമ്പാകെ ഹാജരാകാൻ ഒരു ദിവസത്തെ അവധി തേടി, അത് അനുവദിച്ചു.  എന്നാൽ പിന്നീട് തീരുമാനം മാറ്റി തിങ്കളാഴ്ച തന്നെ വരാമെന്ന് പോലീസിനെ അറിയിച്ചു.  ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം യുവനടനെ പോലീസ് അറസ്റ്റ് ചെയ്തു.

 റേഡിയോ ജോക്കിയായി തുടങ്ങിയ ഭാസി പിന്നീട് വീഡിയോ ജോക്കിയായി മാറി, 2011 ൽ ബ്ലെസി സംവിധാനം ചെയ്ത് മോഹൻലാലും അനുപം ഖേറും അഭിനയിച്ച 'പ്രണയം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് ഭാസി തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്.  പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, ഇതുവരെ അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0