കുവൈത്ത് വിഷമദ്യ ദുരന്തം: പലരുടെയും നില ഗുരുതരം #hooch_tragedy
കുവൈത്ത്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിഷ മദ്യ ദുരന്തത്തെ തുടർന്ന് 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ, വിഷ മദ്യം കഴിച്ച് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മദ്യം കഴിച്ചവരെ ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിഷ മദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതൽ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. മരിച്ചയാളുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മദ്യത്തിന് സമ്പൂർണ നിരോധനമുള്ള കുവൈറ്റിൽ വ്യാജ മദ്യ നിർമ്മാണത്തിനെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽ നിന്ന് ആളുകൾ മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കുടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സംശയിക്കുന്നു.
മെയ് മാസത്തിൽ, വിഷം കലർന്ന മദ്യം കഴിച്ച് രണ്ട് നേപ്പാൾ പൗരന്മാർ കുവൈറ്റിൽ മരിച്ചു.