ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

• പാലക്കാട് 58 കാരന് നിപ സ്ഥിരീകരിച്ചു. നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം.

• വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

• ശുഭാംശു ശുക്ലയും സംഘവും തിങ്കളാഴ്ച ഭൂമിയിലേക്ക് യാത്ര തിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽനിന്ന് പകൽ 3.35ന് ഇവരുമായി ഡ്രാഗൺ പേടകം റീഡോക്ക് ചെയ്യും.

• ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ കന്നിക്കിരീടമെന്ന പി.എസ്.ജി മോഹം തകർത്ത് ചെല്‍സിക്ക് രണ്ടാം കിരീടം.

•  വിംബിൾഡണിൽ ഹാട്രിക്‌ കിരീടമെന്ന കാർലോസ്‌ അൽകാരസിന്റെ മോഹം പൊലിഞ്ഞു. ഇറ്റലിക്കാരൻ യാനിക്‌ സിന്നെർ ജേതാവായി.

• യൂറിയ, ഡൈഅമോണിയം ഫോസ്‌ഫേറ്റ്‌ (ഡിഎപി) എന്നീ വളങ്ങൾ കിട്ടാതായതോടെ രാജ്യമൊട്ടുക്ക്‌ കർഷകർ കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്.

• ബ്രിട്ടനില്‍ വിമാനാപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചെറുവിമാനാമാണ് തകർന്ന് വീണത്. പറന്നുയര്‍ന്ന ഉടനെയാണ് വിമാനം കത്തി തകര്‍ന്നുവീണത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0