ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ജൂൺ 2025 | #NewsHeadlines

• നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാളെ ജനങ്ങള്‍ വിധിയെഴുതും. നിലമ്പൂരിനെ ഇളക്കിമറിച്ച ആവേശ കടലായി കൊട്ടികലാശത്തോടെ പരസ്യ പ്രചരണത്തിന് സമാപനം. ഇനി നിലമ്പൂരില്‍ നിശബ്ദ പ്രചരണം.

• എംഎസ്‌സി എല്‍സ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്ന് ശേഖരിച്ച കടല്‍വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത്. വെള്ളത്തിലോ മീനുകളിലോ ഹാനികരമായതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

• കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.

• പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു എന്ന് യുവതിയുടെ മൊഴി. അവിവാഹിതയായ 20കാരി ഗര്‍ഭിണിയായത് കാമുകനില്‍ നിന്ന്.

• സംസ്ഥാനത്തെ സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഉച്ചഭക്ഷണ മെനുവുമായി വിദ്യാഭ്യാസ വകുപ്പ്. ഇലക്കറികള്‍ക്കും പയര്‍വര്‍ഗ്ഗങ്ങള്‍ക്കുമൊപ്പം വെജിറ്റബിള്‍ ബിരിയാണിയും ഫ്രൈഡ് റൈസുമെല്ലാം മെനുവില്‍ ഇടംപിടിച്ചു.

• വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.കൊച്ചിയിലെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് ഷിലോങ്ങിലേക്ക് മാറ്റിയത്.

• സംസ്ഥാനത്തെ 33,120 അങ്കണവാടികളിലായി പുതുതായി പ്രവേശനം നേടിയത്‌ 1,57,429 കുട്ടികൾ. ഇതോടെ അങ്കണവാടി കുട്ടികളുടെ ആകെ എണ്ണം 3,32,176 ആയി. 39,482 കുട്ടികൾ പ്രവേശനം നേടിയ മലപ്പുറമാണ്‌ എണ്ണത്തിൽ ഒന്നാമത്‌. 3147 കുട്ടികൾ മാത്രം എത്തിയ പത്തനംതിട്ടയിലാണ്‌ ഏറ്റവും കുറവ്‌.

• ഇസ്രയേല്‍— ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ടെഹ്റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ നിര്‍ദ്ദേശം നല്‍കിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0