നെയ്യാറ്റിൻകര (തിരുവനന്തപുരം): യാത്രയ്ക്കിടെ പക്ഷാഘാതം സംഭവിച്ച യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാർ ചികിത്സ ഉറപ്പാക്കി. ബാലരാമപുരം സ്വദേശിയായ ബാബുവിനെ കെഎസ്ആർടിസി ഡ്രൈവർ എ. രഞ്ജുവും കണ്ടക്ടർ വി. സജിതകുമാരിയും ചേർന്ന് കരമനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വൈകുന്നേരം 5 മണിയോടെ മെഡിക്കൽ കോളേജിൽ നിന്ന് പൂവാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ കിള്ളിപ്പാലത്തിന് സമീപം വെച്ച് ബാബുവിന് പക്ഷാഘാതം സംഭവിച്ച് കുഴഞ്ഞുവീണു. ബസിൽ തന്നെ കരമനയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ ഉറപ്പാക്കിയ ശേഷം കണ്ടക്ടർ ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചു.
സജിത വിവരം കെഎസ്ആർടിസി കൺട്രോൾ റൂമിലേക്കും പൂവാർ യൂണിറ്റിലേക്കും അറിയിച്ചു. കണ്ടക്ടർ വി. സജിതകുമാരി നെയ്യാറ്റിൻകര സ്വദേശിയാണ്. വികാസ് ഭവന് സമീപമുള്ള കാന്റീൻ ജീവനക്കാരനായ ബാബു ഭാര്യ ശോഭനയ്ക്കും മക്കളായ ആദർശ്, അഞ്ജന എന്നിവർക്കൊപ്പം ബാലരാമപുരത്താണ് താമസിക്കുന്നത്.
ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച പൂവാർ ഡിപ്പോയിലെ ജീവനക്കാരെയും കണ്ടക്ടർ വി. സജിതകുമാരിയെയും ഡ്രൈവർ എ. രഞ്ജുവിനെയും പ്രമോജ് ശങ്കർ അഭിനന്ദിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.