• രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ
ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍
ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം.
• രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന് ഒരു മാസം, 26 പേരുടെ ജീവനെടുത്ത ഭീകരരെ പിടികൂടാനായില്ല.
ഭീകരരിലേക്ക് നയിക്കുന്ന വിവരങ്ങളൊന്നും എൻഐഎയ്‌ക്ക് ലഭിച്ചിട്ടില്ല.
• ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കസ്റ്റഡി
കാലാവധി നീട്ടി. നാല് ദിവസം കൂടി ജ്യോതി മല്‍ഹോത്ര കസ്റ്റഡിയില്‍ തുടരും.
ഹരിയാന ഹിസാര്‍ കോടതിയുടെയാണ് നടപടി.
• വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌ത് സമർപ്പിച്ച
ഹർജികളിൽ മൂന്നുദിവസത്തെ വാദംപൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി
സുപ്രീംകോടതി മാറ്റി.
• ദേശീയപാതക്കായി ഭൂമി ഏറ്റെടുത്ത് നൽകിയതിൽ സംസ്ഥാന സർക്കാരിന് പൂർണ്ണ
ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ നിർമ്മാണത്തിന്റെ പൂര്‍ണ നിയന്ത്രണം
കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
• സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍
വച്ച പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ.
• തമിഴ് നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട്
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് നടത്തുന്ന അന്വേഷണവും, റെയ്ഡുകളും
സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇഡിയ്ക്കേതിരേ രൂക്ഷ വിമര്‍ശനവും സുപ്രീംകോടതി
നടത്തി.
• ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ
ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെയും വധിച്ചു. സന്ദീപ്
പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ
വീരമൃത്യു വരിച്ചത്.
• കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലക്കപ്പാറ, വാൽപ്പാറ അതിർത്തിയിലാണ്
സംഭവം. മലക്കപ്പാറ ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന മേരി തോമസ് ആണ് മരിച്ചത്.