പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ജമ്മു കശ്മീർ പോലീസ് നൂറിലധികം പേരെ ചോദ്യം ചെയ്തു. പ്രദേശവാസികളിൽ നിന്നും കുതിരസവാരിക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തേടി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
പഹൽഗാമിൽ തിരച്ചിൽ നടത്താൻ അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളും എത്തിച്ചിട്ടുണ്ട്. കുൽഗാമിലെ ടിആർഎഫ് കമാൻഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞിട്ടുണ്ട്. അതിർത്തി പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഇന്ന് സുരക്ഷാ അവലോകന യോഗവും നടക്കും. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നയതന്ത്ര നടപടികൾക്ക് ശേഷം, ഭീകരതയ്‌ക്കെതിരായ സൈനിക നടപടിയെക്കുറിച്ച് ഉടൻ തീരുമാനമെടുക്കും.
കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് ഇന്ന് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതിനെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ കർശന നടപടി സ്വീകരിച്ചു. നയതന്ത്ര ബന്ധങ്ങൾ തരംതാഴ്ത്താൻ കേന്ദ്ര മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. സിന്ധു നദീജല കരാർ റദ്ദാക്കാനും മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറയ്ക്കാൻ യോഗം തീരുമാനിച്ചു. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന അട്ടാരി ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുന്നതിനുള്ള നിർണായക നടപടിയും ഇന്ത്യ സ്വീകരിക്കുന്നു.
പ്രതിരോധ വ്യോമ, നാവിക അറ്റാഷെമാരോട് ഒരു ആഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടാൻ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉത്തരവിട്ടു. മന്ത്രിസഭാ യോഗം രണ്ടര മണിക്കൂറിലധികം നീണ്ടുനിന്നു. സാമ്പത്തികമായി ഉൾപ്പെടെ പാകിസ്ഥാനെ വളരെയധികം ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ ഇന്ത്യ എടുത്തിട്ടുണ്ട്.