ഹൈബ്രിഡ് കഞ്ചാവ് കേസ് : പുറത്ത് വരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍, മയക്കുമരുന്നിന് പുറമേ പെണ്‍വാണിഭവും, അന്വേഷണം പ്രമുഖരിലേക്കും.. #HybridGanjaCase


ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലീമ സുൽത്താനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മയക്കുമരുന്നിന് പുറമേ, സിനിമാതാരങ്ങളുമായി ലൈംഗിക വ്യാപാര ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തി. ഒരു മോഡലിന്റെ ചിത്രം ഒരു പ്രമുഖ താരത്തിന് അയച്ചു. ചാറ്റ് വഴി തസ്ലീമ 25,000 രൂപ ആവശ്യപ്പെട്ടതായും തെളിവുകൾ കണ്ടെത്തി. മയക്കുമരുന്നിന് പുറമേ, പെൺകുട്ടിയെ നൽകിയതിന്റെ തെളിവുകളും കണ്ടെത്തി.

പെണ്‍വാണിഭത്തിൽ താരത്തിന് ഇടനിലക്കാരിയായി തസ്ലീമ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. മയക്കുമരുന്നിന് പുറമേ പെൺകുട്ടിയെ നൽകിയതിന് തെളിവുകളുണ്ട്. അതേസമയം, തസ്ലീമ സുൽത്താനയ്ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കഴിഞ്ഞ ബുധനാഴ്ചയാണ് തസ്ലീമയെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവ് പ്രതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ ഫിറോസുമായി സഹകരിച്ചാണ് തസ്ലീമ ആലപ്പുഴയിൽ വിൽപ്പനയ്ക്ക് എത്തിയത്. തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. ഓമനപ്പുഴയിലെ ഒരു റിസോർട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മയക്കുമരുന്ന് സിനിമാ താരങ്ങൾക്ക് കൈമാറിയതായി തസ്ലീമ മൊഴി നൽകിയിരുന്നു. സിനിമാ താരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചു. പ്രതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0