കാമുകന്റെ ക്രൂര മര്‍ദ്ധനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.. #CrimeNews

 


ആലപ്പുഴ : കാമുകൻ്റെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്‌സോയെ അതിജീവിതയായ പെണ്കുട്ടി മരിച്ചു. മർദനമേറ്റ് അവശനിലയിലായ പെണ്കുട്ടി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞ 6 ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.

പ്രതി അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മർദിക്കുകയും, തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്തു. . ഇതുമൂലമുണ്ടായ മാനസിക വിഷമത്തിൽ പെൺകുട്ടി കഴുത്തിൽ ഷാൾ മുറുക്കി ഫാനിൽ തൂങ്ങിമരിച്ചു. എന്നാൽ, ഇത് കണ്ടുനിന്ന പ്രതി ശബ്ദം ഉണ്ടാകാതിരിക്കാൻ പെൺകുട്ടിയുടെ ഷാൾ മുറിച്ച് ശ്വാസം മുട്ടിച്ചു. പിന്നീട് പെൺകുട്ടി ബോധരഹിതയായി വീണു. അ പെൺകുട്ടി മരിച്ചെന്ന് പറഞ്ഞാണ് അനൂപ് വീട് വിട്ടിറങ്ങിയത്.

പെണ്‍കുട്ടിയെ അർദ്ധനഗ്നയായി ഞായറാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ഒരു കയർ മുറുകിയ മുറിവുണ്ടായിരുന്നു. കൈയിലെ മുറിവിൽ ഉറുമ്പുകളും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി 15 മണിക്കൂറോളം വീടിനുള്ളിൽ കിടക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലോടെ അടുത്ത ബന്ധുവാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ അനൂപ് യുവതിയുടെ വീട്ടിലെത്തി മടങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. യുവതിയുമായി തർക്കിക്കുകയും മർദിക്കുകയും ചെയ്തതായി ഇയാൾ മൊഴി നൽകി.

ആശുപത്രിയിലെത്തുമ്പോഴേക്കും പെൺകുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. തലച്ചോറിൻ്റെ പ്രവർത്തനത്തിൻ്റെ പകുതിയിലധികം നിലച്ചു കഴിഞ്ഞിരുന്നു. കഴുത്തിൽ ഷാൾ ചുറ്റിയതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

കൈക്ക് പുറമെ ചുറ്റിക കൊണ്ട് അനൂപ് പെൺകുട്ടിയെ മർദിച്ചു. ദേഹത്ത് പാടുകളുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് അനൂപ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇയാൾ മയക്കുമരുന്ന് നൽകിയതായും പോലീസ് കണ്ടെത്തി. പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0