സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ്റെ രണ്ട് ഗഡുകൂടി വിതരണം ചെയ്യും. കേരളത്തെ സാമ്പത്തികമായി അടിച്ചമർത്തുന്ന നയങ്ങൾ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സാഹചര്യത്തിൽ എൽഡിഎഫ് സർക്കാർ തടസ്സമില്ലാതെ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുകയാണെന്നും നിശ്ചയദാർഢ്യമാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനായി 1604 കോടി വകയിരുത്തി. വെള്ളിയാഴ്ച മുതൽ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയാണ് കേരളം നടപ്പാക്കിയത്. ഇതിനാവശ്യമായ പണത്തിൻ്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്രവിഹിതം രണ്ട് ശതമാനത്തിൽ താഴെയാണ്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ശരാശരി 300 രൂപ സഹായം ലഭിക്കുന്നു.
കേരളത്തിൽ പ്രതിമാസ പെൻഷൻകാർക്ക് 1600 രൂപ ലഭിക്കും. ബാക്കി തുക മുഴുവൻ സംസ്ഥാനം നിറവേറ്റുന്നു. വാർധക്യ, വികലാംഗ, വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് മാത്രമാണ് നാമമാത്രമായ കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കാരണമാണ്. 2023 നവംബർ മുതൽ പെൻഷൻ ഗുണഭോക്താക്കൾക്ക് സംസ്ഥാനം മുൻകൂറായി നൽകിയ 419 കോടി കേന്ദ്ര വിഹിതം തിരികെ നൽകാതെ കേന്ദ്ര സർക്കാർ കുടിശ്ശിക വരുത്തി.