പ്രിയ സാഹിത്യകാരന് വിടപറയാൻ നാടൊഴുകുന്നു, സംസ്കാരം വൈകുന്നേരം അഞ്ചിന്.. #MTVasudevanNair #Funeral
By
Open Source Publishing Network
on
ഡിസംബർ 26, 2024
മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം.ടി. വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ വൈകീട്ട് അഞ്ചിന് നടക്കും. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്.