മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിൻ്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. ഇന്നലെ രാത്രി 9.51 ഓടെയായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണു. ഉടൻ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11ന് പ്രത്യേക മന്ത്രിസഭായോഗം ചേരും.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവർ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.