നാലുവർഷത്തെ ബിരുദ കോഴ്സില്‍ കോളേജ് അധ്യാപകർക്ക് തീവ്രപരിശീലനം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിഷയങ്ങൾക്ക് അനുസരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശീലനം. നാലുവർഷ
ബിരുദത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി വിളിച്ച സർവകലാശാലാ
പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
അധ്യാപകർക്ക് മാർഗനിർദേശം നൽകുന്നതിന് പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. സർവകലാശാലയിലെ വിദ്യാർഥികളെ നാലുവർഷ ബിരുദത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നാലുവർഷത്തെ ബിരുദത്തിൻ്റെ പുരോഗതി വിലയിരുത്താൻ മന്ത്രി ആർ. ബിന്ദു എന്നിവർ പങ്കെടുത്ത സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.