ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• കർണാടക ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയിൽ നടത്തിയ തെരച്ചിലിൽ അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല. നേരത്തെ ലോഹ സാന്നിധ്യം കണ്ടെത്തിയ കോൺടാക്ട് പോയിൻറ് 3 ഉം 4 ഉം കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ.

• എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം. പ്രഹരശേഷി കൂടുതലുള്ള വകഭേദമാണെങ്കിലും, സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

• പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി,  കോർപറേഷൻ  എന്നിവിടങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചതിന്റെ  കരടുപട്ടിക നവംബർ 16ന്‌ പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബർ ഒന്നുവരെ നൽകാം.

• കോഴിക്കോട് നടക്കാവ് ​ഗവ. ​വിഎച്ച്എസ്എസ് ഫോർ ​ഗേൾസ്‌ രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടുവർഷങ്ങളിലെ മൂന്നാം സ്ഥാനത്തുനിന്നാണ് ഈ  മുന്നേറ്റം.

• നിപാ രോഗബാധയുമായി ബന്ധപ്പെട്ട 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി ഇന്നു നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്.

• കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട്‌ ഉയരുന്ന സ്മാർട്ട്‌ സിറ്റിയുടെ നടത്തിപ്പിന്‌ പ്രത്യേക കമ്പനി രൂപീകരിച്ചതായി മന്ത്രി പി രാജീവ്‌.

• രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള എൻആർഐ ക്വോട്ട പ്രവേശനം സമ്പൂർണ തട്ടിപ്പാണെന്നും നിർത്തലാക്കേണ്ട സമയമായെന്നും  സുപ്രീംകോടതി.

• യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുമായി കൊച്ചി വാട്ടർ മെട്രോ. വിദേശ സഞ്ചാരികളുടെ എണ്ണം വർധിച്ചതും വാട്ടർ മെട്രോയ്ക്ക് നേട്ടമായി. ഓഫിസ്, പഠനം മറ്റ് ആവശ്യങ്ങൾക്കായി പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികളുടെ എണ്ണമാണ് കൂടുതലെന്ന് അധികൃതർ പറഞ്ഞു.

• സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്.

• പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി ബിലാൽ അഹമ്മദ് കുചായ് ആണ് മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0