തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആയിഷുമ്മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഡോക്‌ടർ നിർദേശിച്ച മരുന്നല്ല ഫാർമസിയിൽ നിന്ന് ആയിഷുമ്മക്ക് നൽകിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
മരുന്ന് മാറിയതറിയാതെ അഞ്ച് ദിവസമായി വീട്ടമ്മ ഗുളിക കഴിച്ചെന്നും ഇതുമൂലം വയറിലും വായിലും അലർജി ഉണ്ടായെന്നും വീട്ടുകാർ പറയുന്നു.ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആയിഷുമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.