കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസാ പിഴവ് സംഭവിച്ച കേസിൽ ഡോ.ബിജോൺ ജോൺസൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയെ കരുതിയാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞു. നാവില്‍ ശസ്ത്രക്രിയനടത്തിയതിനെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കളോട് പറയാതിരുന്നത് തെറ്റാണെന്ന് ഡോക്ടർ പറയുന്നു.
മെഡിക്കൽ കോളേജ് എസിപി കെ ഇ പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാല് വയസ്സുകാരി ആറാമത്തെ വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിൽ എത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് കുഞ്ഞിൻ്റെ വായിൽ പഞ്ഞി വീണ വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കുട്ടിയുടെ കൈയിൽ ആറാമത്തെ വിരൽ ഉണ്ടെന്ന് കണ്ടെത്തി. പരിശോധനയിൽ കുഞ്ഞിൻ്റെ നാവ് ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തി. ഡോക്ടർ നിലവിൽ സസ്‌പെൻഷനിലാണ്.