വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു ... #Heavy_Rain

 


തൃശൂരിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലും വിനോദസഞ്ചാരികൾക്ക് വിലക്കുണ്ട്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വാഴച്ചാൽ , മലക്കപ്പാറ ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിലേക്കുള്ള വാഹനങ്ങൾ രാവിലെ 6 മുതൽ 4 മണി വരെ മാത്രം പ്രവേശനമുള്ളു. വിനോദസഞ്ചാര വാഹനങ്ങൾക്ക് പ്രവേശനമില്ല. കെഎസ്ആർടിസിക്കും നിയന്ത്രണമുണ്ട്. ബജറ്റ് ടൂറിസം വാഹനങ്ങൾക്കും നിരോധനമുണ്ട്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിയന്ത്രണം തുടരും


അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും.
ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടും കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ടും 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും എന്നാണ് പ്രവചനം.

MALAYORAM NEWS is licensed under CC BY 4.0