ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും ഊർജം ചോരാതെ നടത്തിയ പ്രചാരണം ആവേശത്തോടെയാണ് അവസാനിച്ചത്. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ പതാകകൾ താഴ്ത്തി. സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുകൂടിയതോടെ അന്തരീക്ഷം മാറി. പാട്ടുകളും മുദ്രാവാക്യങ്ങളും താളങ്ങളും മുഴങ്ങി. നിറമുള്ള കടലാസുകളും നിറമുള്ള ബലൂണുകളും കാറ്റിൽ പറന്നു. വാനിൽ പതാക ഉയർന്നു.
ശക്തി തെളിയിക്കാൻ മുന്നണികൾ മത്സരിച്ചു. മൈക്ക് അനൗൺസ്‌മെൻ്റ്, കുടുബ പൊതുയോഗങ്ങൾ, റോഡ്‌ഷോ എന്നിവയുമായി ദിവസങ്ങൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആവേശകരമായ ഫ്ലാഗ് ഓഫ്. ദേശീയ-പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിർണായക തിരഞ്ഞെടുപ്പിൽ ഇരുപതില്‍ ഇരുപത് സീറ്റും അവകാശപ്പെടുകയാണ് യുഡിഎഫും എല്‍ഡിഎഫും . അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. നിശ്ശബ്ദ പ്രചാരണം ആരംഭിക്കുമ്പോൾ അടിയൊഴുക്കിനെ അനുകൂലിക്കാൻ സ്ഥാനാർത്ഥികൾ താൽപ്പര്യപ്പെടുന്നു.