യുവതിയെ കൊന്നു കുഴിച്ചുമൂടി, എന്നിട്ടും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നടത്തിയത് വൻ നാടകം.. #YouthCongress

മലപ്പുറം തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി വിഷ്ണു കൊലപാതകം നടത്തിയതിന് ശേഷവും യുവതിയെ കാണാതായ പോസ്റ്റുകൾ ഷെയർ ചെയ്തും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെട്ടും നടത്തിയത് വൻ നാടകം.


യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇദ്ദേഹം സുജിതയെ കാണാതായ വിവരം അറിഞ്ഞതു മുതൽ തിരച്ചിലിലും മറ്റും സജീവമായിരുന്നു.  നാട്ടുകാര് ചേര്ന്ന് രൂപീകരിച്ച സുജിത തിരോധാന ആക്ഷന് കമ്മിറ്റിയിലും അംഗമായിരുന്നു.

സുജിതയെ കാണാനില്ലെന്ന പോസ്റ്റർ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.  കരുവാരകുണ്ട് പോലീസിന്റെ അറിയിപ്പും പങ്കുവച്ചു.  തിരോധാനത്തെക്കുറിച്ച് കൂടുതൽ വാർത്തകൾ നൽകരുതെന്ന് അദ്ദേഹം പ്രാദേശിക മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.  ഒരു സംശയത്തിനും ഇടയില്ലാത്ത തരത്തിലായിരുന്നു അയാളുടെ പെരുമാറ്റം.

 എന്നാൽ, സുജിതയുടെ മൊബൈലിന്റെ അവസാന സിഗ്നൽ വിഷ്ണുവിന്റെ വീടിന് സമീപമായിരുന്നതിനാലും വിഷ്ണുവിന്റെ മൊബൈൽ സിഗ്നൽ അവിടെ പതിഞ്ഞതിനാലുമാണ് പോലീസിന് ആദ്യം സംശയം തോന്നിയത്.  മാത്രമല്ല, സുജിതയുടെ ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചതായും നാട്ടിൽ അറിയാമായിരുന്നു.  കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷത്തിലും പങ്കെടുത്തു.  ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് പഞ്ചായത്തിലെ താത്കാലിക ജോലിയും രാജിവച്ചു.

  വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം വീട്ടിൽ കുഴിച്ചിട്ടതായി സമ്മതിച്ചു.  വിഷ്ണു മുമ്പ് തുവ്വൂർ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തിരുന്നു.  കൊലപാതകത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം ആവശ്യമായേക്കും എന്നാണ് സൂചന. 
MALAYORAM NEWS is licensed under CC BY 4.0