കണ്ണൂരിൽ ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായി. വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 3.40നാണ് കല്ലേറുണ്ടായത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് തലശ്ശേരിക്കും മാഹിക്കും ഇടയിൽ ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ സി8 കോച്ചിന്റെ ജനൽ കല്ലേറിൽ തകർന്നു. യാത്രക്കാരിൽ ആർക്കും പരിക്കില്ല. ശക്തമായ കാറ്റിൽ ഗ്ലാസ് പൊട്ടി കോച്ചിനുള്ളിൽ വീണതായി യാത്രക്കാർ പറയുന്നു. പൊട്ടിയ ഗ്ലാസിൽ താത്കാലിക സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടരുന്നത്. ആർപിഎഫ് സംഘം ട്രെയിൻ പരിശോധിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന തുരന്തോ എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകീട്ട് ഏഴിനും ഏഴരയ്ക്കും ഇടയിൽ കണ്ണൂരിനും കാസർകോട്ടിനുമിടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി.